പാഞ്ഞാൾ
കാടും മേടും തോടും തഴുകിവരും കുളിർക്കാറ്റും
കണ്ണത്താ ദൂരത്തായ് നെൽ പാടങ്ങളും
പാട വരമ്പത്തായി ഓടി കളിക്കുമാ
കിടാങ്ങളും മേയുന്ന
കന്നാലി കൂട്ടവും..
നിര നിരയായ് കേരതൈഓല
തുമ്പിലാടും കുരുവിതൻ കരവിരുതിൽ വിരിയും കിളികൂടുകളും.
ഈറനുടുത്തമ്പലം ചുറ്റിവരുമാ ചെറു
പെണ്കൊടികളും
പാറി പറക്കും അമ്പല പ്രാക്കളും
ആലിനിലയിലായ് അമ്പല പായസവുമുണ്ടല്ലോ
പിന്നെ കാറ്റിലാടും അരയാൽഇലകൾ
തൻ മമര ശബ്ദവും.
കൊമ്പിലായ്
കിളി കൊഞ്ചലായ് തത്തയും പിന്നെ
കഥകൾ ചൊല്ലും കൽവിളക്കും
അമ്പലകുളത്തിലല്ലിആമ്പൽപൂ അല്ലിതൻതേൻ നുകരുമാ
ആ തേനീച്ച കൂട്ടവും.
പരൽ മീനെയങ്ങാ മുങ്ങാംകുളിയിട്ടു കൊത്തി പിടിക്കുമാ നീല പൊൻമാൻ കുഞ്ഞുങ്ങളും
നീന്തിതുടിക്കുന്ന പിള്ളേര് കൂട്ടമായ് പിന്നെ ആടി തുടിക്കുന്നു ഊഞ്ഞാലിലും
പാടത്തു മേയുന്ന കന്നാലികൂട്ടവും
ഒരുകാലിൽ തപംചെയ്യുമാ കൊറ്റി കൂട്ടങ്ങളും പിന്നെ
പായും പൂതനും തിറയും ആ കോമരവും പിന്നാലെ പായുന്ന
പിള്ളേര് കൂട്ടവും..
പൂക്കളും കനികളും ആവോളമുണ്ടല്ലൊ
പാഞ്ഞളിലപ്പന്റെ അനുഗ്രഹവും.
പാഞ്ഞെത്തും പറന്നെത്തും എൻ മനമെന്നുമേ പാഞ്ഞാളിലാലിൻ ചുവട്ടിലെന്നുമെന്നും....
Comments
Post a Comment