ആമ്പൽ
ആരൊക്കെയോ ചാടുന്നു
നീന്തി തുടിക്കുന്നു
ആമോദ ആവോളമീആമ്പൽ കുളത്തിൽ
ഞാനൊന്നു എത്തിചു
നോക്കിയ നേരത്തോ
ഒരു പാട് കാലികൾ കാലിപിള്ളേർ
തത്തികളിക്കുന്നു ആമ്പലുമായ്
എൻമനം വെമ്പി ഞാനെന്ന്
നീന്തി തുടിക്കും കളിക്കും
ആവോളം ആവോളംമി ആമ്പൽ കുളത്തിൽ...
'അമ്മ തൻ കരം പിടിച്ചെന്നാളിൽ
ആദ്യമായ് ആ തൂ വെള്ളം ഒരു കവിൾ
കുടിച്ചിറക്കി
മുങ്ങുന്നു പൊങ്ങുന്നു വീണ്ടും ഞാൻ
മുങ്ങുന്നു.ആവോളം ആവോളം ആനന്ദിക്കാൻ
പരൽ മീനോ എന്നുടെ കാൽ ചുര
ങ്ങിൽ പലരായിവന്നു ചുംബിക്കുന്നു
എൻ മനവും തുടിച്ചു തുള്ളി പരൽ മീനോടു ഒത്തുതുള്ളി തുള്ളി തുടികുമാ പിള്ളേരുമായ്..
അരുത്. അരുത് കൈവിടരുത്
ആഴങ്ങളിൽ നീ മുങ്ങിപോകുമെന്ന ന്നു അമ്മചൊല്ലി തന്നു...
കണ്ണു കലങ്ങി കാലു കഴച്ചു
എന്നിട്ടുമെന്തേ എൻ മനം മാത്രഅടങ്ങിയില്ല്യ..
ഞെട്ടിയുണർന്നു ഞാൻ തിരിഞ്ഞൊന്നു
നോക്കിയാ നേരം
ഞാനിതാ കട്ടിലിന് അടിയിലായി
ഓർത്തു ഞാൻ ദിവാസ്വപ്നമായാണോ
ഇത്രയും നേരമായ്മ്പൽകുളകരയിൽ.
എന്തിനു വെമ്പുന്നു എൻ മനമിങ്ങനെ
ആടി കളിക്കുന്നു ആമ്പലായി
എത്തുവാൻ വീണ്ടുമാ ആമ്പൽ കുള കരയിൽ
നഷ്ടസ്വപ്നങ്ങളോ.എൻ
ആദി യോ വ്യഥയോ.. ആശങ്കയോ..
ഇല്ലില്ല ആ ആമ്പലും കുളവുമമ്പലവും
ദൂരെന്നു നോക്കിപ്പോ കണ്ടതല്ലേ.
ദുരകൂടി മണ്ണിട്ടു മൂടിച്ചളിക്കുണ്ടാക്കി
ആമ്പലുമില്ല പരൽ മീനുമില്ല പച്ചപ്പ്
പിടിച്ച വെള്ളം മാത്രം.
ആമ്പലും കുളവും മാ അമ്പലവും
ഓർമയിൽ മാത്രമായി മാഞ്ഞുപോയി...
ഒരു നെടൂ വീർപ്പിതാ അറിയാതെ മമ
അക താരിൽ വന്നു ..തിരികെ പോയി.......
Comments
Post a Comment