പൂമ്പാറ്റ...
പൂമ്പാറ്റയായ് തത്തികളിച്ചെൻമനം
മൂവാണ്ടൻ ചോട്ടിലും വയ്കൊൽ ചരുളിലും അന്നാ ഗോമാവിന്റെ
തണലിലുമായി.
ഓടികളിക്കുന്നു ഒളിച്ചു കളിക്കുന്നു
കള്ളനും പോലീസും കളിവീടുമായ്
തിരുവാതിര നാളിലോ ഊഞാലിലാടി
തിരുവാതിര പാട്ടിനും കാറ്റി നുനൊപ്പം
കൂ വ യും കാച്ചിലും കായ വറുത്തതും
മാ ങ്ങ കൂട്ടാനുമായി ഉച്ച കഞ്ഞി..
എന്തൊരു രസമായി ഉപ്പതും കൂട്ടിട്
പച്ചയ്ക്ക് കണ്ണി മാങ്ങ..
ഓടി കളിക്കുന്നു തെകോർത്തും
വടക്കോർത്തും കിഴക്കോർത്തുമ
ന്നാ തൊഴുത്തിലുമ്പായികുട്ടി
അമ്മതന് പയിൻപാൽകുടിച്ചിടുന്നു
അമ്മിണി ആടിന്റെ അരുമ കിടാവോ
ഓടി കളിക്കുന്നു എന്റെ കൂടെ
വാർമഴ പൂതുമ്പികളോ താഴ്ന്നു പറക്കുന്നു
എന്നെ പിടിക്കാമോ എന്നപോലെ
വാർതുമ്പിയെ പിടിച്ചന്നാചിറകിൽ
കല്ലെടുപ്പിച്ചാനന്ദിച്ചനൊരുനാൾ..
പാവാടകാരിയാം പെങ്ങളുകുട്ടിയോ
പിന്നാലെ പിന്നാലെ
മൂകോലീച്ചാ കൈവിരൽ മൂക്കിലും വായിലുമായി ഓടി വന്നു..
എൻ മനം പിന്നയും പായുന്നു
അണ്ണാറകണ്ണനോടൊന്നിച്ചു തെങ്ങിൽ കേറാൻ
കാക്കയും പൂച്ചയും പട്ടിയും ഞാനുമായി
വീടിന് ചുറ്റും വലയം വക്കാൻ.
അന്നാ പുലർച്ചക്കു അമ്മയും കൂട്ടരും
അമ്പിളി മാമനും പുത്തൻ കുളത്തിലാ
തിരുവാതിര നീന്തി തുടി. തുടി
പാട്ടും തുഴയിലും ഏറെ നേരമായി
വൈകാതെ വീട്ടിൽഅണഞ്ഞിടേണം..
പോരും വഴിയോ പറിച്ചിടാംമുക്കുറ്റി ചെറൂളഉഴിഞ്ഞതിരുതാളിപൂവാംകുറനിലാകറുക നിലപ്പന കയ്യുന്നു വിഷ്ണു കാന്തി മുയൽ ചെവിയൻ..
ഈറനായി ഈറൻ മുടിയിലായി ചൂടിയ
പുഷ്പങ്ങളോ പത്ത് തിരുനെറ്റിയിൽ
ചന്ദനകുറിയും കുങ്കുമവും..
വാൽ കണ്ണെഴുതി കണ്ണാടി നോക്കി മണ്ണാത്തി അലക്കിയ ചുറ്റു മുണ്ടും
കോതിയുടുത്ത കൊടിമുണ്ടിൻ കോടിമണവും എന്നിലേക്കോടിഎത്തി.
കിഴക്കു തിരിതെളിച്ചമ്മ നീട്ടിയ
വാഴതൻ നാക്കിലയിൽ
കൂവ പൊടിയും തൈ ഇള നീരുമായി
തിരുവാതിര നോമ്പിതാ വീട്ടിടുന്നു.
പിന്നെയോ പ്രാർത്ഥിച്ചു കിഴക്കു കുമ്പിട്ടുതൊഴുതന്നെരം ഓർത്തതോ
ശ്രീ പാർവ്വതിയെ...
'അമ്മ തിരുവാതിര നോമ്പൊക്കെ
നോറ്റിട്ടാ കിഴക്കോർത്തായിട്ടു മുറ്റത്തു തിരുവാതിര കളി..
സോദരി മാരും സഹപാഠികളും
അമ്മോയോടൊന്നിച്ചുകളിച്ചിടുന്നു.
ഈശ്വരിൽ ഈശ്വനാം പാർവ്വതി
തന്നുടെ കീർത്ഥനമല്ലോ പാടിടുന്നു.
ധനു തൻമാസത്തിൻ മഞ്ഞും കുളിര്കാറ്റും
എൻ മനമാകെ കുളിർത്തിടുന്നു...
എൻ മനം പിന്നെയും പായുന്നു വയിക്കോലിൻ കുമ്പതൻ മേലിലെ
ആ കുളിർമഞ്ഞുപുക പോലെ...
തെക്കോർത്തതിരിൽ വേലിച്ചില്ലയിൽ
പാച്ചോന്തു മാറുന്നു മേനിയിൽപല നിറം
കയ്യില് കിട്ടിയചരൽ കല്ലുമായ്‌ഞാനീതാ എറിഞ്ഞുറിഞ്ഞു രസിച്ചിടുന്നു..
ത ത്ത കിളി പെണ്ണ് വന്നിതാ തെങ്ങിന്റെ
മണ്ടയിൽ കൂട്ടുകാരൊത്തു കലപില
കൂടിട്ടാ തെങ്ങിന്റെ പൊത്തതിൽ കൂടു കൂട്ടി...
എൻ മനം പിന്നയും പിന്നെയുംപായുന്നു വയ്‌നേരം ആ തളത്തിൽകൂട്ടമായിനാമം ചൊല്ലാൻ ..
ഭ സമം പൂശി തൊഴുതു കൂപ്പികുമ്പിട്ടു
പടിഞ്ഞാറു തിരഞ്ഞിരുന്നു ചംമ്രംപടി
ചേച്ചിയോ ചൊല്ലി അന്നു ദൈവത്തിൻ തിരു നാമ സങ്കീ ർത്തനങ്ങൾ.
എൻ മനം പിന്നെയും പായുന്നു
പടിഞ്ഞാറേ ഹാളിലായി വലിയച്ചനായ്
എൻ മുടി ചീകി യൊതുക്കി പീലിയും
ചൂടിച്ചു പൊൻഉമ്മയും തന്നു ഉറക്കത്തിനായി....
ഓർത്തു നേടു വീർപ്പിട്ടു കട്ടിലിൽ
കിടന്നു ഞാൻ ഏഴാം കടലിനിക്കരെ
യായി ഇല്ല തിരിച്ചില്ലാ ആ നൽ ബാല്യ
മെന്നുമേ..ഒരിക്കൽ കൂടി...
എന്തിനു വെമ്പുന്നു എൻ മന മിങ്ങനെ
എത്തുവാൻ ബാല്ല്യത്തിൻ ബാലനായി..
എല്ലാമേ ഓർമ്മയായ് അന്നോളം ഓർക്കും ഞാൻ എൻ ശ്വാസമിതു ത്തീരും വരെ......
Comments
Post a Comment