Posts

Showing posts from June, 2020

പുലരി

പകയിതെന്തിന് പകരാമായി നൽകാം പലവിധ മധുരതര പുഞ്ചിരിയും പ്രവർത്തിയും പ്രതീക്ഷയായി പുലരിയായത് ഉയർന്നത് വാനിലേക്കായ്‌ പ്രവർത്തിയും പ്രതീക്ഷയും ഉയർതിടാ വാനോളം... പുകയുന്ന മനസിൽ പുലരിയിതാ പുലരുന്നു പലവിധ പര്യായവുമായി മുന്നിൽ പ്രതീക്ഷ യാണ് ഓരോ പുലരിയും പ്രകൃതിയും പ്രവർത്തിയതു നൽ പ്രവർത്തിയയ് പരിണമിപ്പിച്ചു പുതുക്ക നിത്യം പുണ്ണ്യമാക്കാം ജീവിത പുലരിയെന്നും....... പുതു ഊർജ്ജമായി പുലരിയിതാ പാരിൽ പലരിലും ഊർജ്ജമായി പുലർക്കാം പലവിധം.

നല്ല സുദിനം

കാലത്തെഴു നേറ്റു മിഴി തുറന്നന്നേരം ഊഴിയെ തീർത്ത വൻ നാമം ചൊല്ലി താൻ കൈ പാദ മൂലയിൽ കണികണ്ടുഞാൻ നമസ്കരിച്ചു രണ്ടു കവിൾ തുടം വെള്ളം കുടിച്ചു ഞാൻചിന്തിച്ചു ഇനെന്തേ വല്ലാത്ത ദാഹം രണ്ടു പിടി അരിമണി കൈയിലായ് കരുതി ഞാൻ മെല്ലെ യാ പടികൾ കേറി പോക്കണം കുരുവികൾ ആ അരി മണിക്കായിതാ കാത്തു നില്പൂ... അർക്കനിതാ ചിരിതൂക്കി വാനിൽ അൽപ്പാൽപ്പം തൻ നൽ പ്രഭ തൂകി. ദാ ഹം ശമിപ്പിക്കാൻ ഇത്തിരി ജലവും ആ കിളികൾ കായി ഞാനൊരുക്കി കള്ളനാം പുള്ളി പുലി പൂച്ച പാർത്തിരി കുന്നു പാത്തും പതു ങ്ങിയും പോക്കണംകുരുവിയെ വേട്ട യാടാൻ... വേണ്ടാ അതു വേണ്ട വേട്ട  നിനക്കായി തീറ്റ ഞാൻ കരുതി വച്ച തല്ലോ... കയ്യിലെ ഫോണിൽ വാട്സ്ആപ് നോക്കി രണ്ടു പേർ മൂന്നു പേർ ചൊല്ലി ഹായ്..നല്ല പ്രഭാതം നേർന്നിടുന്നു.. വീണ്ടുമായ്‌ നല്ല പ്രഭാതം നമ്മൾക്കായി ഒരുക്കിയ ആ ജഗദീശ നെ വീണ്ടു മോർക്കാം മേലോട്ടു നോക്കിയ ഞാനതു കണ്ടു കൂട്ടായി പറ ക്കുന്നു അമ്പല പ്രാവുകൾ കൂട്ട മായ്‌ കൂട്ടമായ്‌ വാനിൽ പറക്കുന്നു ആനന്ദ ആമോദ മായി ആരംഭിക്കാൻ...  വേണം നമ്മുക്കീ കൂട്ടായ ചിന്തകൾ ഈവിധംമീവിധം ഉചിയിൽ..ഉച്ചിയിൽപാറി  പാറിപറക്കാൻ നാം കളഞ്ഞിടെണം ഞാൻ എന്ന ചിന്തയുംഅഹന്തയു യെന്നുമെന്ന...

പൂമ്പാറ്റ...

പൂമ്പാറ്റയായ് തത്തികളിച്ചെൻമനം മൂവാണ്ടൻ ചോട്ടിലും വയ്കൊൽ ചരുളിലും അന്നാ ഗോമാവിന്റെ തണലിലുമായി. ഓടികളിക്കുന്നു ഒളിച്ചു കളിക്കുന്നു കള്ളനും പോലീസും കളിവീടുമായ് തിരുവാതിര നാളിലോ ഊഞാലിലാടി തിരുവാതിര പാട്ടിനും കാറ്റി  നുനൊപ്പം കൂ വ യും കാച്ചിലും കായ  വറുത്തതും മാ ങ്ങ കൂട്ടാനുമായി ഉച്ച കഞ്ഞി.. എന്തൊരു രസമായി ഉപ്പതും കൂട്ടിട് പച്ചയ്ക്ക് കണ്ണി മാങ്ങ.. ഓടി കളിക്കുന്നു തെകോർത്തും വടക്കോർത്തും കിഴക്കോർത്തുമ ന്നാ തൊഴുത്തിലുമ്പായികുട്ടി അമ്മതന് പയിൻപാൽകുടിച്ചിടുന്നു അമ്മിണി ആടിന്റെ അരുമ കിടാവോ ഓടി കളിക്കുന്നു എന്റെ കൂടെ വാർമഴ  പൂതുമ്പികളോ താഴ്ന്നു പറക്കുന്നു എന്നെ പിടിക്കാമോ എന്നപോലെ വാർതുമ്പിയെ പിടിച്ചന്നാചിറകിൽ  കല്ലെടുപ്പിച്ചാനന്ദിച്ചനൊരുനാൾ.. പാവാടകാരിയാം പെങ്ങളുകുട്ടിയോ പിന്നാലെ പിന്നാലെ മൂകോലീച്ചാ കൈവിരൽ മൂക്കിലും വായിലുമായി ഓടി വന്നു.. എൻ മനം പിന്നയും പായുന്നു അണ്ണാറകണ്ണനോടൊന്നിച്ചു  തെങ്ങിൽ കേറാൻ കാക്കയും പൂച്ചയും പട്ടിയും ഞാനുമായി വീടിന്  ചുറ്റും വലയം വക്കാൻ. അന്നാ പുലർച്ചക്കു അമ്മയും കൂട്ടരും അമ്പിളി മാമനും പുത്തൻ കുളത്തിലാ തിരുവാത...

ആമ്പൽ

ആരൊക്കെയോ ചാടുന്നു നീന്തി തുടിക്കുന്നു ആമോദ ആവോളമീആമ്പൽ കുളത്തിൽ ഞാനൊന്നു എത്തിചു നോക്കിയ നേരത്തോ ഒരു പാട് കാലികൾ കാലിപിള്ളേർ തത്തികളിക്കുന്നു ആമ്പലുമായ് എൻമനം വെമ്പി ഞാനെന്ന് നീന്തി തുടിക്കും കളിക്കും ആവോളം ആവോളംമി ആമ്പൽ കുളത്തിൽ... 'അമ്മ തൻ കരം പിടിച്ചെന്നാളിൽ ആദ്യമായ് ആ തൂ വെള്ളം ഒരു കവിൾ കുടിച്ചിറക്കി മുങ്ങുന്നു പൊങ്ങുന്നു വീണ്ടും ഞാൻ മുങ്ങുന്നു.ആവോളം ആവോളം ആനന്ദിക്കാൻ പരൽ മീനോ എന്നുടെ കാൽ ചുര ങ്ങിൽ പലരായിവന്നു ചുംബിക്കുന്നു എൻ മനവും തുടിച്ചു തുള്ളി പരൽ  മീനോടു ഒത്തുതുള്ളി തുള്ളി തുടികുമാ പിള്ളേരുമായ്‌.. അരുത്. അരുത്‌ കൈവിടരുത് ആഴങ്ങളിൽ നീ മുങ്ങിപോകുമെന്ന ന്നു അമ്മചൊല്ലി തന്നു... കണ്ണു കലങ്ങി കാലു കഴച്ചു എന്നിട്ടുമെന്തേ എൻ മനം മാത്രഅടങ്ങിയില്ല്യ.. ഞെട്ടിയുണർന്നു ഞാൻ തിരിഞ്ഞൊന്നു നോക്കിയാ നേരം ഞാനിതാ കട്ടിലിന് അടിയിലായി ഓർത്തു ഞാൻ ദിവാസ്വപ്നമായാണോ ഇത്രയും നേരമായ്മ്പൽകുളകരയിൽ. എന്തിനു വെമ്പുന്നു എൻ മനമിങ്ങനെ ആടി കളിക്കുന്നു ആമ്പലായി എത്തുവാൻ വീണ്ടുമാ ആമ്പൽ കുള കരയിൽ നഷ്ടസ്വപ്നങ്ങളോ.എൻ ആദി യോ വ്യഥയോ.. ആശങ്കയോ.. ഇല്ലില്ല ആ ആമ്പലും കുളവുമമ്പലവും ദൂരെ...

ലഹരി

പ്രതിജ്ഞയല്ലല്ല പ്രവർത്തിയതാവാം താൻ മക്കളെ പൊന്നായി വളർത്തീയിടാം ചൊല്ലികൊടുക്കുക തല്ലി വളർത്തുക ചൊല്ലിടാംമെല്ലാമീദു ഭവിഷ്യത്തിതു ന ന്നല്ല ഒന്നുമേയില്ലില്ലഈലഹരിയിൽ എത്രയോ ജനങ്ങളും കൂട്ടും കുടുംബങ്ങളുതത്രയോ മണ്ണോടു മണ്ണായിതിൽ ഈ മഹാലഹരിയിതിൽ.. നേരമാം പൊക്കിനായ് കൂട്ടത്തിൽ കൂട്ടായി ആഞാഞ്ഞൂരുചിചാനന്ദിച്ചാൽ തീർന്നിടുമെന്നനന്നുമാലഹരികടിമയായ്.. ഓർക്ക നീ സ്വന്തം സഖാവിനെയല്ലയോ ഒറ്റക്കുതീർത്താറബ്ബറിനടിയിലായ് മണ്ണിട്ടു മൂടീതും മണ്ണോടെ മാന്തിതും മെല്ലാംമെല്ലാമീലഹരിതൻ മായ കാഴ്ച്ചയെന്നു നീ ചൊല്ലിപഠിക്കുക ഹാനിയാണിതു തനിക്കുംജനത്തിനും മാലോകരകേവം മനസ്സിലാകൂ... മാഫിയാ കൂട്ടങ്ങൾ കൂട്ടായി കൊത്തിടാൻ തക്കംപാതിതാമുന്നിൽ മെന്നുമെന്നും ചിന്തിച്ചീടുക നീ സദാ മെല്ലാ മെല്ലായി ലഹരിതന് തരികിടകൾ ഹനിച്ചിടും നിൻ ഭാവിയും ഭാഷയും നല്ലൊരു നൽ സ്വഭാവത്തിനെയും വേണ്ടാ നമ്മുക്കീ മാരണ ലഹരിയെ ദൂരെ എറിയാം കാറ്റിന്റെ വേഗത്തിൽ കാട്ടിലോ മേട്ടിലോ കടലാഴത്തിലോ.. ആവണം നല്ലൊരു മാതൃക മാലോകർക്കെന്നുമേ മാതാവിനും പിതാവിനും സ്വച്ഛശാന്തിയതും നല്കീ നീ ലഹരി ഹാനീകാരം

കുത്തി കുറിച്ചത്..

യാഗാശ്വംമാവാം നന്മയുടെ നാളേക്കായ്‌ നാളെയുടെ ഭാവിവാഗ്ദാനങ്ങളിൽ. നന്മയത് വിതറാം നല്ലൊരു നാളിനായ്. ആവാം നല്ലൊരുമാതൃക ആകാം നല്ലൊരു കൂട്ടായ്മയും.. പാദസരം പാതയിൽപോയതോ പാദസ്വരം കേൾക്കാതെ പോയതോ. പദ വിന്യസം പകർത്താത്തെ പോയതോ മമ്മ സഖി എന്നോട് പരിഭവമോ..... പാതിരക്കെങ്കിലും പറയില്ല്യേ പാതിദേഹ മല്ലേ  ഞാൻ... പറഞ്ഞോളൂ എന്നോട് പറഞ്ഞോളൂ ചര പറാ ന്നു പറഞ്ഞോളൂ എൻ പാർവതി അല്ലെ നീ.. മണ്ണിട്ടു മൂടേണ്ടഉണ്ണി മണലാരാണ്ണ്യത്തിൽ മൽകഥയുംകവിയുടെ കഴിവും.കഴിയും മറാക്കാൻ മമ ദുഃഖ മതെത്രയും മനനം ചെയൂമന്ത്രമതാകാം മനതാരിൽ നിത്യം മെ ണ്ണി മെ ണ്ണി മണ്ണിന്റെയോർമ്മൾ വർണ്ണിച്ചിടാം.. മന്നിച്ചിടാം മർത്യൻ തൻ  മമഭാവംമെണ്ണിമണ്ണി. മരണമതു നിഴലായി മമാചാരിൽമറന്നിടുമാപൈതങ്ങളെ.. മറാക്കാംമറക്കാം മറാക്കാനെളുപ്പമല്ലേനാലു മരിക്കുവോളമോർമ്മകൾ തളർതാതെ നോക്കാം... ഭയപ്പാടിതെന്തിന് മാനവർഎന്തു ധരിക്കുമെന്നാവേണ്ടാചിന്ത ധാരായത്‌നൽചിന്താധാരയും ദരിക്കാനൽവസ്ത്രമതും ദാരിദ്ര്യമതുമുണ്ടാവാതെകാത്തിടും ദാനവൻഅവനെ ഭയപ്പിൻ..നിത്യം.. മീട്ടാംശ്രുതിയത് മനസ്സിന്റെ   വീണയിൽ മീട്ടാം സ്നേഹമാം ലയമതിൽ നേടാം വിജയമീ ഊഴിയിൽ...

ഇനിയെന്ത്?

സർവ്വം സഹയാ ഭൂമി കേഴുന്നുവോ പൊള്ളുന്നകനാലായിടിമിന്നലായ് പ്രളയമായി പർവത്സ്ഫോടനമായ് മർത്യാ നിൻദുരയെന്നുതീരും മഹാമാരിയിതുകാണുന്നെ ഇല്ലയോ മക്കളെ പിഞ്ചുകുഞ്ഞിങ്ങളെ മർത്യാ നീ പിച്ചിചീന്തുന്നതെന്തിനായ് വിശക്കുന്ന വയറിന്നാൽ മധുവിനെ വിഷം വമിച്ചുനീതീർത്തിടുമ്പോൾ വിദ്യയതു നല്കുമധ്യാപകനും വിഡ്ഢിയായ് വേഷം കെട്ടിയാടി മദ്യവും മധുരക്ഷിയുംലഹരിയും മത മാത്സര്യവുംകറുപ്പുംവെളുപ്പമായ്‌ കൊലയായ്ചെയ്തു കൂട്ടിനീകാട്ടുനീതിയുമായ് മണ്ണും വിണ്ണും മീഭൂലോകമൊക്കെയും വെട്ടിപിടിക്കുവാൻ മറന്നതോ മമ സ്വജന ബന്ധു മിത്രാധികളെ. അഹംഭാവമിതെന്തിനുമാർത്യാ നീ അ ണു വിനെ പോലുംതിരിച്ചറിഞ്ഞില്ല്യയോ അഹന്ത മൂത്ത നിൻ മൂർത്തിപ്രഭാവം ദുരന്തമായി ഭവിക്കുന്നു നിത്യം. പൊള്ളുന്ന ചൂടും പ്രളയവുമിന്നലും പാർവതസ്ഫോടനവുംദുരന്തങ്ങളും മർത്യാ നീ കാണുന്നെയില്ലയോ.. മാത്രമണുവാണു നീയെന്നുഓർത്തിടു. കാണുകസൂക്ഷമ ചരാചാരവും കാണുക പാരായലോകത്തിലും കണ്ണു തുറക്കനീ ഈവൈകിയ വേളയിൽ ഒന്നുമേ കൊണ്ടു പോകാനൊക്കുകില്ല. മണ്ടാ മിണ്ടാപ്രാണിയുംനിൻ സഹജീവി യെന്നു നീ എന്തേ മറന്നീടുന്നു..... എന്നു നീ നന്നാവുംഏറ്റവുംശ്രഷ്ഠമായ്‌ നിന്നെ പടച്ചതു ഈ പാരിനും നന്മയും വെണ്മയുമെകാനല്ലയോ. ഓരോ പു...

ഗുരുവായൂർ

രണ്ടു മാസമുണ്ടായിട്ടും ഗുരുവായൂക്കു പോയില്ല്യല്ലോ.....അമ്മയുടെ ചോദ്യം കേട്ട് നാളെ കുവൈറ്റിലേക്ക് തിരിച്ചു പോകേണ്ട കാര്യമാലോചിച് ഉമ്മറത്ത്‌ അനന്തതയിലേക്കു കണ്ണും നട്ടിരുന്ന ഞാൻ ഞെട്ടിയുണർന്നു...അതങ്ങനെയാണ് രണ്ടാഴ്ച്ച മുന്നേ തുടങ്ങും..വയർകാളിച്ച രുചിയില്ല്യായ്മ...കഴിക്കുംമ്പോഴുംമറ്റും എങ്ങോട്ടൊ പോകുന്ന ചിന്തയുടെ കൂടെനോട്ടവും അനന്ത തായിലേക്കായിരിക്കും...ആരുമാരുടെയും മുഖത്തേക്കായിരിക്കില്ല്യ നോട്ടവും സംസാരവും...ഒരു ഉൾവലിയാണുള്ള ത്വരയോ..ദേഷ്യമോ സങ്കടമോ. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമാണ്... കാലു കഴക്കുന്നു ദേഹം തളരുന്നു.. ആരും കാണാതെ ഒറ്റക്കിരിക്കാൻ തോന്നി ട്ടറസിൻ മുകളിൽ ഇരിക്കെ ഇടക്കിടെ കുട്ടികളുടെ 'അമ്മ വന്നു എത്തിച്ചു നോക്കി പോകുന്നത് കണ്ണുനീർ നിറഞ്ഞ കണ്ണുകളിലൂടെ കാണും...ബന്ധു ജനങ്ങളുടെയും അടുത്തുള്ള അമ്പലങ്ങളിലെയും സന്ദർശനം കഴിഞ്ഞു യാത്രയും ചൊല്ലി പിരിഞ്ഞു ഗുരുവായൂർക്ക് പോകാൻ കഴിഞ്ഞില്ല്യല്ലോ എല്ലാത്തവണ വന്നാലും പോകാറുള്ളതാണ്..കഴിഞ്ഞതവണ കുടുംബ മായി പോയതും പാഞ്ചജന്യത്തിൽ  തലേദിവസം തങ്ങി വൈകീട്ടും രാവിലെയും കണ്ണുനിറയെ കണ്ണനെ കണ്ടത്തും എല്ലാം മനസിലേക്കോടി വന്നു..പോകാൻ കഴിഞ്ഞില...

Lokdnആ പാരാ ഇതാ

കവിയല്ലേ... ക നമില്ലേ.... കള റില്ലേ... കളവറിയില്ലേ.. കലപില യില്ലേ... കലാപമില്ലേ.. കല്ലെറിയല്ലേ... കഥ യില്ലാ കഥയല്ലേ കവിതയ ല്ലേ... കരയിപ്പിക്കല്ലേ.... വെറുതെയല്ലേ.. വെറി യില്ലേ... വെമ്പലില്ലേ.. വെറുപ്പുമില്ലേ...... വെറുമൊരു നരനിവൻ.. നി(ഇ)രയിവൻ പുര നിറഞ്ഞവൻ നര നിറഞ്ഞവൻ നിവൻ...അവൻ... എവൻ???????? പാട്ടെ വിടെ പാട്ടുകാര... പാത്തിരിക്കയാണോ പാതിരവരെ...പറഞ്ഞതല്ലേ പലവുരു പറഞ്ഞതല്ലേ പാടണംസദാ... പാട്ട കരാഴുതണോ...നിൻ പാട്ടിനായ്...പാത്തിട്ടു പാട്ടിടു.പാടത്തു പോവാതെ...പാത്തുമ്മ കാത്തിടും. പാട്ടുമില്ല ..കൂത്തുമില്ല്യ..കൂട്ടുമില്ല പാത്തുമ്മതൻഉമ്മയുമില്ല... കണികാണാനില്ലല്ലോളെന്നോർത്തു ദിനം കണിയായ് വന്നതോ..മീവിധം.. മന്തി കഴിച്ചൊരുണ്ണി..ചന്തിയുംകുന്തികന്തിക്കെന്തു.കുന്താ ന്നു ചിന്തിച്ചു..കൂന്തലുഴിഞ്ഞു കുന്തിച്ചിരിക്ക കൊറോണയെ കുറിചിന്തിചി തെന്തുകുന്തമെന്നനന്തിചോരുണ്ണി..കാണുന്നു മന്ദി..ഭൂലോകഖിലം.. തിരക്കിയത്തിനുതിരക്കഭിനയ്ക്കുമാ തരിച്ചിരിക്കുന്നവർ ധരിചിതില്ലതിരയതില്ല തിരിചതില്ലതിരിയിട്ടു തിരഞ്ഞിട്ടുചിരിയതുപകരാൻ...... വൃത്തി യും വെടിപ്പുമായി വേണ്ട..വിക്രിയതൊന്നുമേ. വറ്റിനായ് ചി...

എന്റെ ബാല്യം

..കുട്ടികളുടേയും ചേച്ചിമാരുടെയും നാമം ചൊല്ലൽ കേൾക്കാൻ വലിയച്ചൻ മുറുക്കു അപ്പം മുതലായ പലഹാരം എണ്ണയിൽ ഇട്ടു കിട്ടുന്ന നേരം ആ പപ്പട കമ്പിയും കൊണ്ട് ചെറിയ റൂമിൽ ഇരുട്ടതു വന്നു നിൽക്കും.ആരെങ്കിലും തെറ്റി പാടുകയോ കളികുറുമ്പുകളുടയ് ക്ഷീണത്താൽ ഒന്നു മയങ്ങി പോയാൽ(സേതു) നാമം ചൊല്ലൽ കഴിഞ്ഞു കിട്ടുന്ന പലഹാരം ചേച്ചിയുടയ് കയ്യിൽ നിന്ന് കൂടുതൽ എങ്ങിനെ അടിച്ചുമാറ്റമെന്നചിന്തയിൽ ഒന്നു ചൊല്ലുന്നത് തെറ്റിയാൽ വലിയച്ചന്റെ പപ്പട്ട കമ്പി പുറത്തു വീണിരിക്കും..മുക്രിരായൻ എന്ന മുക്രിമാപ്പിള കുട്ടികളുടെ നാമം ചൊല്ലൽ കേട്ട് ഒപ്പം ചൊല്ലും നമ ശിവാ നാരായനായനമ ,തുടങ്ങിയ വിഷ്ണുവേ കരി (മുക്രിരായൻ അങ്ങനെയേ പറയൂ).രണ്ട്‌ രണ്ടര മണികൂർ നാമം ചൊല്ലി കേക്കണം ചേച്ചിമാർ മത്സരമാണ് ആരാണ് നന്നായി ചൊല്ലാന്നു..നന്നായി ചൊല്ലിയാൽ വലിയച്ചനു  ഇഷ്ട്ടവും... ചായക്കടയിലെ തിരക്കെല്ലാം കഴിയാൻ രാത്രി 8.30,9മണി  ആവും ഒരു തോർത്തുമുണ്ട് മാത്രമാണ് വല്യച്ഛന്റെ പകൽ വേഷം അടിയിൽ നീളം കൂടിയ കള്ളിയുള്ള ഡ്രൈ്യർ.. കാതിൽ കടുക്കൻ, വല്യച്ഛന്റെ കുളിയും നാമം ചൊല്ലലുണ്ട് ഒരിക്കലും മുടങ്ങാതെ...അതും കഴിഞ്ഞാലേ കുട്ടികൾക്കും മുതിർന്നവർക്കും ചായകടയുടെ മുന്നില...